ഡീസൽ നിരോധനം കാറുകളെ ബാധിച്ചു!
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 15 Views
- ഒരു അഭിപ്രായം എഴുതുക
ഡൽഹി : നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (എൻ ജി റ്റി) ഡീസൽ എഞ്ചിനോടു കൂടിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ 2015 ഡിസംബർ 11 മുതൽ 2016 ജനുവരി 6 വരെ നിറുത്തി വച്ചു. ഈ പറഞ്ഞ നിരോധനം നീട്ടിക്കൊണ്ട് ഇന്ത്യൻ സുപ്രീം കോടതി ഓഡർ പുറത്തിറക്കി അതിൽ ഡീസൽ എഞ്ചിൻ കപ്പാസിറ്റി 2 ലിറ്ററോ എൻ സി ആറിൽ അതിന് മുകളിലോ ഉള്ള കാറുകളുടെ വില്പന ജനുവരി ഒന്നു മുതൽ മൂന്നു മാസത്തേയ്ക്ക് നിരോധിച്ചിട്ടുണ്ട്. ഡൽഹിയിൽ വിറ്റിരിക്കുന്ന ഏകദേശം 36 ശതമാനം കാറുകളും അവതരിപ്പിച്ചിരിക്കുന്നത് ഡീസൽ എഞ്ചിനോടു കൂടിയാണ് അതുപോലെ 90 ശതമാനം എസ് യു വിസും, യൂട്ടിലിറ്റി വാഹനങ്ങളും ഓടുന്നത് ഡീസലിലാണ്.
ഇതാ ഇവിടെ ഈ നിരോധനം ബാധിച്ച് കുറച്ചു കാറുകളുടെ ലിസ്റ്റ്
ടൊയോട്ട ഫോർച്യൂണർ
പ്രീമിയം എസ് യു വി സെഗ്മെന്റിൽ ഫോർച്യൂണറിനെ പ്രമുഖവാഹനമാക്കി മാറ്റിയത് 2015 നവബറിൽ വിറ്റ അതിന്റെ 1058 യൂണിറ്റുകളാണ്. ഇതെല്ലാം അവതരിപ്പിച്ചിരിക്കുന്നത് 3000 സിസി ഡീസൽ എഞ്ചിനോടെയാണ് ഇത് ലംഘിക്കുന്നത് സുപ്രീം കോടതിയുടെ 2000സിസി+ ഗൈഡൻസാണ് അതുപോലെ ഇത് ഇപ്പോൾ തന്നെ നിരോധനം നേരിടേണ്ടി വരുമെന്നാണ്.
മഹീന്ദ്ര എക്സ് യു വി 500
എസ് യു വി 500 ഉപയോഗിക്കുന്നത് 2.2 ലിറ്റർ ഡീസലാണ് ഇതും 2000സിസി എന്ന പരിധി ലംഘിക്കുന്നു. നവംബറിൽ മഹീന്ദ്ര വിറ്റത് എക്സ് യു വിയുടെ 2794 യൂണിറ്റുകളാണ് വിറ്റത് ഈ നിരോധനം ഇന്ത്യൻ കാർ നിർമ്മാതാക്കൾക്ക് ഒരു ഉപദ്രവമായി മാറുകയാണ്.
ഓടി ക്യൂ7
ഈ ജർമ്മൻ കാർ നിർമ്മാതാക്കൾ ഈയിടെ 72 ലക്ഷം രൂപയ്ക്ക് അവരുടെ എല്ലാ ഓഫറിങ്ങുകളും പ്രീമിയം എസ് യു വി സെഗ്മെന്റിൽ ലോഞ്ച് ചെയ്തു.
ഇതിനു പവറു നല്കുന്നത് 3- ലിറ്റർ ടർബോ ചാർജിഡ് ഡീസൽ യൂണിറ്റാണ് ഇതും 2000സിസി എന്ന മാർക്ക് അതിക്രമിച്ചു കടന്ന് നിരോധനം ഏറ്റുവാങ്ങുമെന്നാണ്
ടൊയോട്ട ഇന്നോവ
ഇന്നോവ അവതരിപ്പിച്ചിരിക്കുന്നത് 2.5 ലിറ്റർ ഡീസൽ എഞ്ചിനോടു കൂടിയാണ്. നവംബറിൽ ടൊയോട്ട വിറ്റിരിക്കുന്നത് ഇന്നോവയുടെ 3944 യൂണിറ്റുകളാണ് ഇതും ജപ്പാനീസ് കാർ നിർമ്മാതാക്കൾക്ക് ഒരു സെറ്റ് ബാക്കായിരിക്കും.
മഹീന്ദ്ര സ്കോർപിയോ
നവംബറിൽ മഹീന്ദ്ര സ്കോർപിയോയുടെ 4118 യൂണിറ്റുകളാണ് വിറ്റത്. 2.2 ലിറ്റർ ഡീസൽ എഞ്ചിനുള്ള സ്കോർപിയോയെയും ഈ നിരോധനം ബാധിക്കും( ബേസ് വെരിയന്റിൽ 2.6 ലിറ്റർ)